അധികൃതർ സമ്മതിക്കുന്നില്ലെങ്കിലും ഈ വർഷം സംസ്ഥാനത്ത് എലിപ്പനി പിടിപെട്ട് അമ്പതിലേറെ പേർ ഇതിനോടകം മരണപ്പെട്ടു എന്നാണ്
അനൗദ്യോഗിക കണക്ക്.
സാധാരണക്കാരന്റെ ജീവിതത്തെ ബാധിക്കുന്ന ഇത്തരം ഒരു ആരോഗ്യ പ്രശ്നത്തിൽ ഇടപെടാൻ ആർക്കും സമയമില്ലെ?? അതോ
ആഗ്രഹമില്ലെ?? അവരൊക്കെ തിരക്കിലാണ്..!!
കുത്തക കമ്പനിക്കാർ തന്നിഷ്ടപ്രകാരം പെട്രോൾ വില കൂട്ടിയതിൽ പ്രതിക്ഷേധിച്ച് നമ്മുടെ നാട്ടിൻ പുറത്തെ കടകൾ
പൂട്ടിച്ചും,കേരളത്തിലോടുന്ന ബസുകൾ കത്തിച്ചും, ജന ജീവിതം സ്തംഭിപ്പിച്ച് കൂട്ടിയ വില കുറപ്പിക്കുന്ന തിരക്കിലാണ് ഒരു കൂട്ടർ..!!
ഇനി അടുത്ത കൂട്ടർക്കാണെങ്കിൽ നൂറുകണക്കിന് സംഭവങ്ങളാണ്.. ഒന്നൊതുക്കുമ്പോൾ ഒമ്പത് ജോർജ്മാർ പൊങ്ങി വരും..!!(വണ്ടി ഉരുട്ടി
പോണ്ടെ അണ്ണാ)
ഇനിയൊരു കൂട്ടർ സ്വയം ആസ്ഥാന എലിപ്പനി വിദഗ്ദ്ധൻമാരായി ചമഞ്ഞ് ചാനലുകളിൽ മാറിമാറി മാരത്തോൺ ചർച്ചകളാണ്.. ഒപ്പം
എലികൾക്കുള്ള ഉപദേശങ്ങളും..!!
"ഇതിൽപരമിനിയെന്ത് വേണം എലിപ്പനിക്ക് വിളയാടാൻ..!!"
പ്രദേശങ്ങളിലെ മാലിന്യ നിർമാർജ്ജനം ഉൾപ്പടെ ആരോഗ്യ മേഖലയിൽ അടിയന്തിര നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നും
ഉണ്ടായില്ലെങ്കിൽ എലിപ്പനിയുടെ പേരിൽ ഒരു കൂട്ടക്കുരുതിക്ക് കേരളം സാക്ഷിയാകേണ്ടി വരും.. തർക്കമില്ല..!!
---------------------------------------------------------------------------------------------------------------
നോട്ട് ദ പോയിന്റ്..
എലി, കന്നുകാലികൾ, നായ്ക്കൾ, പൂച്ച, കുതിര എന്നിവയുടെ മൂത്രത്തിലൂടെയാണ് എലിപ്പനിയുടെ അണുക്കൾ പരക്കുന്നത്.
കടുത്ത പനിയും ശരീര വേദനയുമാണ് ആദ്യ ലക്ഷണം.
മൂത്ര തടസം, കാലിലും മുഖത്തും നീര്, കണ്ണുകൾ ചുവന്ന് തുടുക്കുക തുടങ്ങിയവയാണ് രണ്ടാം ഘട്ട ലക്ഷണങ്ങൾ; ഈ അവസ്ഥയിൽ രോഗ
ശമനം ചിലപ്പോൾ അസാധ്യമാകും.
പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും പ്രതിരോധ ഗുളികകൾ സൗജന്യമായി ലഭിക്കും.
കൈയ്യിലോ കാലിലോ നേരിയ മുറിവെങ്കിലുമുണ്ടെങ്കിൽ വെള്ളത്തിലിറങ്ങി നിന്നുള്ള ജോലികൾ ഒഴിവാക്കണം.
---------------------------------------------------------------------------------------------------------------------
വാൽകഷ്ണം:മുമ്പൊരു പനി മാമാങ്കം കേരളത്തിൽ അതി ഗംഭീരമായി കൊണ്ടാടിയിരുന്നു. ഇന്നത്തെ പ്രതിപക്ഷം അന്നത്തെ ഭരണപക്ഷവും, ഭരണപക്ഷം
പ്രതിപക്ഷവുമായിരുന്നു. ആരൊഗ്യ മന്ത്രിയെങ്ങാണ്ട് അമേരിക്കാക്ക് പോയി എന്ന് പറഞ്ഞ് തുള്ളിയ തുള്ളാട്ടം.. എന്നിട്ടും എലിപ്പനി
അറബിക്കടലിൽ ഒലിച്ചു പോകാതെ വീണ്ടും വന്നു..
-----------------------------------------------------------------------------------------------------------------------